Tuesday, 23 August 2011

യാത്ര


.വഴിയോരത്ത് കണ്ട മുറുക്കാന്‍ കടയില്‍ നിന്നും 
ഒരു മീട്ടാ പാനും ഒരു പായ്ക്കറ്റ് സിഗരറ്റും വാങ്ങി 
പോക്കറ്റില്‍ ഇട്ടു. മീട്ട എനിക്കാണ് സിഗരറ്റ് സാറിനും. 
സര്‍, കാറിനകത്തിരിപ്പുണ്ട്. മുഴു വെള്ളം എന്ന് പറയാല്ലോ 
വണ്ടി നിറയെ യുറോപ്പ്യന്‍ സ്കോച്ച് പിന്നെ പല 
വിത പേരിലുള്ള വിദേശ മദ്യങ്ങള്‍ . വര്‍ണ്ണത്തിലുള്ള 
കുപ്പികള്‍. ഒരു പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴിയ 
സാര്‍ നല്ല താങ്ങ് താങ്ങി അത് പോരഞ്ഞിട്ട് ഇപ്പൊ 
വരുന്ന വഴി മുഴുക്ക വെള്ളമടി തന്നെ. ഞാന്‍ വണ്ടിയെടുത്തു 
തിരക്ക് പിടിച്ച വഴിയെ മെല്ലെ മെല്ലെ നീങ്ങി.
        ആ എന്ത് പറയാനാ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ 
കഴിച്ചത് ഒരു ബിയര്‍ മാത്രം .വണ്ടി ഓടിക്കാനുള്ളതല്ലേ 
പിന്നെ ഞാന്‍ മുതലാളിയെ പോലെ ഒറ്റത്തടിയല്ല . ഭാര്യ 
കുട്ടികള്‍ , ഉമ്മ .ഉപ്പ ഹോ ഈ തിരക്ക് പിടിച്ച ബാംഗ്ലൂര്‍ 
ജീവിതത്തില്‍ നിന്നും ലീവിന് നാട്ടിലെത്തുമ്പോള്‍ സന്തോഷം 
കൊണ്ടാടാന്‍ ഒരു വലിയ കുടുമ്പം എന്‍റെ സഹോദരങ്ങള്‍ 
അവരുടെ മക്കള്‍ ,പെങ്ങളോ കല്യാണം കഴിഞ്ഞു അളിയന്‍റെ
വീട്ടിലാണ് ഞാനെത്തിയെന്നറിഞ്ഞാല്‍ മക്കളെയും കൂട്ടി 
ഓടിയെത്തും.'ഹ' ജീവിതത്തിലെ നല്ലൊരു കാലം ഇവിടെ ഈ 
ശപിച്ച നാട്ടില്‍.
           മുതലാളിയോ പ്രണയ നൈരാശ്യം, എന്ന് തോന്നുന്നു 
കല്യാണം കഴിച്ചിട്ടില്ല .ചിലപ്പോള്‍ പാവം എന്ന് തോന്നും 
ആരുമില്ല വീട്ടില്‍ തനിച്ചാണ്. ഓഫീസ് സമയം കഴിഞ്ഞാല്‍ 
പിന്നെ പാര്‍ട്ടി,വീട് അങ്ങനെ പോകുന്നു അടുത്ത ഫ്രെണ്ട്സ് 
ഒന്നും ഇല്ല. ഞാന പുള്ളിയുടെ ഉറ്റ ചങ്ങാതി, എന്നെ വലിയ കാര്യമാ 
അതുകൊണ്ട് ലീവോന്നും കൂടുതല്‍ തരില്ല. തന്നാലോ 
എനിക്ക് സമാധാനത്തോടെ നാട്ടില്‍ ഇരിക്കാനും പറ്റില്ല.
           എങ്ങനെയായാലും പുള്ളിയെ ഒരു പെണ്ണ് കെട്ടിക്കണം 
അതാ എന്‍റെ ആഗ്രഹം നടക്കുമോ അറിയില്ല . ഹാ, ഞാനൊരിക്കല്‍ 
ഒന്ന് സൂചിപ്പിച്ചപ്പോള്‍ അതൊന്നു ചിരിച്ചു തള്ളി. വല്ല 
പ്രണയ നൈരശ്യമാണോ എന്ന ചോദ്യത്തിന് ഹും..!
എന്നൊരു മൂളല് പോലെ ഒരു ഭാവ മാറ്റം മുഖത്ത്.
             എല്ലാം ദൈവത്തിനറിയാം ഹോ.. വീടെത്താറായി 
സര്‍ , സാര്‍ വീടെത്താറായി ... ഹോ ആളനക്കമൊന്നുമില്ല
നല്ല പോലെ മധ്യപിച്ചതല്ലേ  ക്ഷീണം കാരണം ഉറങ്ങിയിട്ടുണ്ടാകും .
ഞാന്‍ വണ്ടി ഉമ്മറത്ത് നിറുത്തി പുറത്തിറങ്ങി ,
സാര്‍,,,,,,,,,,, സാര്‍ വീടെത്തി ഇറങ്ങുന്നില്ലേ .
ഞാന്‍ കാറിന്‍റെ ഡോര്‍ തുറന്നതും മുതലാളി 
എന്‍റെ മടിയിലേക്ക് വീണു , വായില്‍ നിന്നും 
രക്തം പൊടിയുന്നുണ്ട് . ഹയ്യോ മുതലാളി 
മുതലാളി കണ്ണ് തുറക്ക് ,എന്ത് ചെയ്യണമെന്നറിയില്ല ഞാനാകെ ഷോക്ക്‌ ആയിപ്പോയി ,എന്‍റെ കാല്‍പാദങ്ങള്‍ മണ്ണില്‍ ഉറക്കുന്നില്ല ,ഞാനാകെ 
തളര്‍ന്നു.ഒടുവില്‍ ആ സത്യം  ഉള്‍കൊള്ളേണ്ടി വന്നു .എന്‍റെ 
വിളികള്‍ക്കൊന്നും അദ്ധേഹത്തെ ആ 
ഉറക്കത്തില്‍ നിന്നും ഉണര്‍ത്താനയില്ല .
എല്ലാവരുടെയും അവസാനം പോലെ അദ്ദേഹവും 
ഈ ലോകത്തോട്‌ വിട പറഞ്ഞു. ഓര്‍മ്മകളില്‍ 
എനിക്ക് നല്ല കുറെ നിമിഷങ്ങള്‍ സമ്മാനിച്ച്‌ 
അദ്ദേഹം മരണപ്പെട്ടതിനു ശേഷം ഞാന്‍ 
ആ നഗരം വിട്ടു , ഇനിയിങ്ങോട്ടില്ല എന്ന 
പ്രതിജ്ഞയോടെ ...................................................!

"മരണം അതിങ്ങനെയൊക്കെയാ അപ്രതീക്ഷിതമായി 
വന്നെത്തുന്ന വലിയ തമാശ."

1 comment: