Saturday, 20 August 2011

കുരുവമ്പലം വേറിട്ട ചരിത്രം

കുരുവമ്പലം എന്‍റെ സ്വന്തം നാട് 
        മലപ്പുറം ജില്ലയിലെ ,പെരിന്തല്‍മണ്ണ താലൂകില്‍.
പുലാമന്തോള്‍ പഞ്ചായത്ത്‌ അധീനതയില്‍ വരുന്ന 
ഒരു കൊച്ചു വലിയ ഭൂപ്രദേശം. വയല്‍ നിരങ്ങള്‍, പച്ചപ്പിന്‍റെ
കുന്നിന്‍ ചെരിവുകള്‍, കൈ തോടുകള്‍, ശാന്തിയും
സമാധാനവും നിറഞ്ഞ-മത ഭേദമന്യേ 
ഒരുപോലെ കഴിയുന്ന ഗ്രാമം.സ്വതന്ത്ര ചരിത്രത്തില്‍ 
എഴുതിവച്ചതും അല്ലാത്തതുമായ ഒരുപാടു 
ചരിത്രങ്ങളുറങ്ങുന്ന എന്‍റെ ജന്മനാട് ഞാന്‍ നിങ്ങളെ 
അങ്ങോട്ട്‌ ക്ഷണിക്കുന്നു ഞങ്ങള്‍ക്ക് പറയാനുള്ളത്.
നിങ്ങള്‍ക്ക് ചെറുതായി അറിയുന്ന സ്വാതന്ത്രത്തിന്‍റെ
ഒരു വലിയ മുഖം.
           ചരിത്രം ഇങ്ങനെ .... 1921-നവംബര്‍ 20- നാണ് ലോക ജനതയെ 
നടുക്കികൊണ്ട് ആ വാര്‍ത്ത‍ വന്നത് . ഇന്ത്യന്‍ സ്വതന്ത്ര 
സമരത്തില്‍ ഇതിനോളം സമമായതോന്നും തന്നെ ഇല്ല   
"വാഗണ്‍ ട്രാജഡി ." ദുരന്തം നിങ്ങള്‍ക്ക് വെറും വാചകത്തില്‍,
നടന്ന സ്വതന്ത്ര സമരങ്ങളിലോന്നു അത്രമാത്രം.
പക്ഷെ ദൃസാക്ഷികള്‍, എന്നും ജീവിതത്തിലും 
സ്വപ്നത്തിലും പോട്ടിക്കരയിക്കുന്ന കൂറേ
യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്. ഇത്രയും നീജമായൊരു 
വാഴ്ച ലോകത്തൊരു ഭരണകൂടവും 
നടത്തിയിട്ടുണ്ടാവില്ല . നവംബര്‍-19  തിരൂരില്‍ 
നിന്നും പുറപ്പെട്ട ദുരന്ത വാഗണില്‍ നടന്ന 
സംഭവം ഇങ്ങനെ.


              അന്‍പതുപേര്‍ക്ക് തികച്ചും നില്‍ക്കാനാവാത്ത
ചരക്കുകള്‍ മാത്രം കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന 
ബോഗിയില്‍, മലബാറില്‍ ആരവം കൊണ്ട ബ്രിട്ടിഷുകാര്‍ക്കെതിരെ-
യുള്ള സമരങ്ങളില്‍ പിടിക്കപ്പെട്ട നൂറോളം ചെറുപ്പക്കാരെ ആ 
വാഗണില്‍ നിറച്ചു . ഇരുപാദങ്ങള്‍  കുത്താന്‍ പോലും 
ഇടമില്ലാത്ത ആ ബോഗിയില്‍ അത്രയും മനുഷ്യ 

ജന്മങ്ങളെ കുത്തിനിറച്ചു . നാട്ടു പ്രദേശങ്ങളില്‍ റോന്തു 
ചുറ്റിയിരുന്ന പട്ടാളക്കാര്‍ വെടിയുതിര്‍ത്തിരുന്ന തോക്കുകള്‍ 
കൊണ്ടും,അവരാലാകുന്ന വിധം ഞങ്ങളെ അതില്‍ നിറച്ചു 
ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് ആ ഓര്‍മ്മകളില്‍ 
ജീവിക്കുന്ന മലപ്പുറം മേല്‍മുറി കൊന്നോല അഹമ്മദ് 
ഹാജി യുടെ വാക്കുകള്‍.
                    ശ്വാസം അടക്കിപ്പിടിച്ചു മേല്‍ക്കുമേല്‍ ആ യാത്ര 
തുടങ്ങി .വറ്റിവരണ്ട തൊണ്ടയില്‍ നനവോന്നു തട്ടാന്‍ 
വിളിക്കാത്ത ദൈവങ്ങള്‍ ഇല്ല. ഞങ്ങള്‍ അലറി വിളിച്ചു 
ബോഗിയുടെ ഭിത്തികളില്‍ തങ്ങളാലാകുന്നവര്‍ കൈ 
കൊണ്ട് അടിച്ചു പക്ഷെ ആ നിലവിളി കേള്‍ക്കാന്‍ 
കാതുകള്‍ ഉണ്ടായിരുന്നില്ല. അടങ്ങാത്ത ദാഹവും 
മരണ വെപ്രാളവും കൊണ്ട് സ്വന്തം സഹോദരന്‍റെ
വിയര്‍പ്പു നക്കിയും , പരസ്പരം മാന്തി പറിച്ചും 
സഹോദരന്‍റെ മേനിയില്‍ പൊടിഞ്ഞ രക്തത്തുള്ളികള്‍ 
നക്കിയും ,ചിലര്‍ മേല്‍ക്കുമേല്‍ വീഴാന്‍ തുടങ്ങി 
ദാഹ ത്തിന്‍റെ കാഠിന്യം കൊണ്ട് മൂത്രം 
കയ്യിലോഴിച്ചും ചിലര്‍ ദാഹം തീര്‍ക്കാന്‍ ശ്രമിച്ചു.
ആ ബോഗി നിറയെ മരണ വെപ്രാളം കൊണ്ട് 
മലവും  മൂത്രവും വിസര്‍ജ്ജിച്ചു.ഇങ്ങനെയോരന്ത്യം 
ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല .
               ബെല്ലാരിയിലേക്ക് തിരിച്ച ആ വാഗണ്‍ 
പോത്തന്നൂരില്‍ വച്ച് നിറുത്തി . വാതില്‍ തുറന്നപ്പോള്‍ 
കണ്ട കാഴ്ച അവരെത്തന്നെ നടുക്കി 64-പേരുടെ മയ്യത്ത്.
മലവും മൂത്രവും നിറഞ്ഞ ബോഗിയില്‍.  ചിലര്‍ 
 ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്. ഭാക്കിയുള്ളവര്‍ക്ക് 
ബോധം നഷ്ട്ട പെട്ടിരുന്നു മൊത്തം70-പേര്‍ മരിച്ചു.
MSMLV 1711-നമ്പര്‍ വാഗണില്‍.

            മരിച്ച 70-പേരില്‍ 41-പേരും  കുരുവമ്പലം 

ഗ്രാമക്കാരായിരുന്നു . ഞങ്ങളുടെ പൂര്‍വികര്‍,
സംഭവത്തെ ലോക ജനത മൊത്തം വളരെ 
ക്രൂരമായിട്ടാണ് വിശേഷിപ്പിച്ചത്‌.
പക്ഷെ നമ്മുടെ ചരിത്ര താളുകളില്‍ 
വെറും ചിതലരിച്ചുപോകുന്ന പുസ്തകങ്ങളിലെ 
ഒരു സ്വതന്ത്ര സമര കഥയായി നിന്നു .
       ഇന്നും എന്നും അവരുടെ ഓര്‍മ്മക്കായി ഞങ്ങള്‍ 
നാട്ടിലൊരു വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം 
പണിതിട്ടുണ്ട്. അതിനകത്തൊരു ലൈബ്രറി 
ഉണ്ട് സെമിനാര്‍ ഹാള്‍ ഉണ്ട് , വര്‍ഷാ വര്‍ഷം
ഞങ്ങള്‍ അവരെ അനുസ്മരിക്കുന്നുമുണ്ട്.
എന്‍റെ നാടിന്‍റെ ഈ ദുരന്ത കഥ വര്‍ഷ മേറെ
പിന്നിട്ടിട്ടും വേദനയുണ്ടാകുന്നു . മരണമടഞ്ഞ 
ധീര ദേശാഭിമാനികളെ നിങ്ങള്‍ വെട്ടി തന്ന 
മണ്ണില്‍ ഞങ്ങള്‍ സന്തുഷ്ട്ടരാണ്

2 comments:

  1. ചരിത്രം എന്‍റെ നാടിനെ കുറിച്ചാണ് അഹങ്കാരമില്ല
    അഭിമാനമാണ് പടവെട്ടിയ ധീര ദേശ ഭിമനികളെ കുറിച്ച
    ഓര്‍ത്ത് .... വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങള്‍
    പങ്കു വെക്കുക ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    ReplyDelete
  2. ധീര ദേശാഭിമാനികളെ.. ജീവിക്കുന്നു നിങ്ങള്‍ ഞങ്ങളുടെ ഒരമ്മക്ളിലൂടെ..

    ReplyDelete