Wednesday, 21 September 2011

പ്രണയം

ഈ മഴ പെയ്തിറങ്ങിയ 
രാത്രി പോലെ 
തിരകള്‍ കരയെ പുണര്‍ന്ന
സന്ധ്യ പോലെ
എന്‍റെ പ്രണയം. 
മഴ ചുമ്പിച്ച മണ്ണിന്‍റെ
സുഗന്ധം പോലെ 
തിര പുണര്‍ന്ന കരയുടെ 
കുളിര്‍ പോലെ 
എന്‍റെ പ്രണയം. 
മൊഴികള്‍ മറവിയുടെ 
മറപറ്റാത്ത പ്രണയം 
ഓര്‍മ്മയില്‍ മറഞ്ഞ 
രസമുള്ള പങ്കു വെക്കല്‍ 
തിരികെ വന്നണയാന്‍ 
കൊതിക്കുന്ന പ്രണയം.
നിന്‍റെ പ്രണയം എനിക്ക് 
കിട്ടാകനിപോലെ.
നഷ്ട്ട സ്വപ്നമായ് 
പറന്നകന്ന പ്രണയം .



Sunday, 18 September 2011

നെല്ലിക്ക



മുറ്റത്തെ നെല്ലി മരം
പൂത്തു,
ഓരോ പകലും
ഈ ജനലഴികള്‍ പിടിച്ച്
നെല്ലിമര ചില്ലയില്‍
കണ്ണെറിഞ്ഞു നിന്നു
കായ് കായ്ക്കുന്ന
പകലും നോക്കി.
രാവിലും ആ ചില്ലകളില്‍
എന്‍റെ നോട്ടം വീണു
കുഞ്ഞു താരകങ്ങള്‍
കുമിളകള്‍ പോലെ
പൂത്ത കാഴ്ചയും കണ്ട്
ഇന്നൊരു പകല്‍
ആ നെല്ലി മരം
ഓര്‍മ്മയായിരിക്കുന്നു
ഒരു പകലില്‍ എനിക്ക്
ആ മരം നഷ്ട്ട സ്വപ്നമായ് 
കോടാലി ചുണ്ടുകൊണ്ട്
വെട്ടി മലര്‍ത്തി
ഈര്‍ച്ച വാളുകള്‍ കൊണ്ട്
മുറിച്ചു നീക്കുമ്പോള്‍
എന്‍റെ ഹൃദയം
പൊട്ടിയൊലിച്ചു
കണ്ണുനീര്‍ തുള്ളികളായ്.


Friday, 16 September 2011

മത്സരിക്കാനായ്‌ ജനിച്ചു

ഇന്നലെകളില്‍ മണ്മറഞ്ഞ 
പൂര്‍വിക ജന്മങ്ങള്‍ 
എന്നോട് പറഞ്ഞു ജനിക്കുക 
മത്സരിക്കനായ് 
നീ നിന്നോട് തന്നെ മത്സരിച്ചു 
ജയിക്കുക .
എന്‍റെ രാത്രികളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ 
മുന്നേറാന്‍ അവര്‍ പറഞ്ഞു 
നിശ്ചയ ധാര്‍ട്യത്തോടെ ഈ 
ഭൂമിയില്‍ നടന്നു നീങ്ങുക 
പരാജയ ഭീതിയുടെ 
നശിച്ച ശരങ്ങളെ കീഴ്പെടുത്തി 
യുവത്വം ചോരചിതറുന്ന 
നേരിന്, തണലായ്‌ 
ജനിക്കുക. 
ഒരിക്കല്‍ക്കൂടി 
മത്സരിക്കാനായ്‌ 
വിജയിക്കനായ്, നിന്നോട് .


Thursday, 15 September 2011

കഥ


                                                           















പ്രഭാതമേ നിന്‍റെ ചിരിയില്‍ 
ചിറകു വിടര്‍ന്നൊരു ജീവന്‍ 
പ്രതീക്ഷകളുടെ വെളിച്ചമേ 
നിന്‍റെ നിഴലായ് 
ജീവിതം നടന്നു നീങ്ങി.
വഴികളില്‍ വീണ ഓര്‍മ്മകളാം
കുഞ്ഞു മഞ്ചാടി കുരുക്കള്‍ 
പെറുക്കികൂട്ടി.
വരുമെന്ന് പറഞ്ഞകന്ന 
പകലിന്മേല്‍ ഇരുട്ടും 
ചേക്കേറി ....
നിലാ മാനം നോക്കി 
താരകങ്ങള്‍ ഓരോന്നായ്
എണ്ണിയെടുത്തു.
തുന്നികൂട്ടിയ ഓര്‍മ്മകള്‍ 
നൊമ്പരമായ് നിന്നു
കരയെ പുണര്‍ന്നു 
പിന്‍വാങ്ങിയ മൗനമാം 
തിരകള്‍ പങ്കു വെച്ചു
ഒരു ജന്മം , ഹൃദയത്തില്‍ 
വിസ്ഫോടനം .
എന്‍റെ പിന്നിട്ട വഴികളില്‍ 
ബന്ധങ്ങള്‍ , പങ്കുവെക്കല്‍ 
ആ ഓര്‍മ്മകള്‍ മാഞ്ഞു 
പോയ്‌ ,
എനിക്ക് താങ്ങായ്
എന്‍റെ വാര്‍ധക്യത്തിനു 
സ്നേഹമാം തണല്‍ 
മരമൊന്നു കിളിര്‍ത്തു 
ഞാന്‍ ഭാക്കി വെച്ചൊരു 
കടം എന്‍റെ ജീവ നാഡികള്‍ 
ഞാന്‍ ഓര്‍ക്കാതെ പോയ 
എന്‍റെ ഉടപ്പിറപ്പുകള്‍ 
എന്‍റെ അച്ഛനമ്മ 
അവരോടൊപ്പം ഈ ഓണമുണ്ട് 
ഒരു സ്വാന്തനമേകാന്‍
ഈ തിരക്കുള്ള നഗരം 
വിട്ടു ഞാനിറങ്ങി .

Tuesday, 13 September 2011

പുത്തനുടുപ്പ്‌


പുത്തനുടുപ്പ്‌ വാങ്ങി 
ഇന്ന് ധരിക്കണോ അതോ നാളെ നാളെ 
ധരിക്കണോ എന്നൊരു സംശയം 
വെയിലും മഴയും 
കാലം വിഴുങ്ങിയ 
കുറെ സത്യങ്ങളും 
പോയ്‌ പോയ്‌ മറഞ്ഞു 
എല്ലാം ഞാന്‍ ഒപ്പിയെടുത്തു 
എന്‍റെ ചുറ്റിലും ഞാന്‍ കണ്ടതും 
കേട്ടതും എന്‍റെ 
നല്ല ഓര്‍മകളാക്കി
പക്ഷെ സമയം 
പടിഞ്ഞാറു പോയി 
അസ്തമിച്ചു ഇനി വരില്ലെന്നറിഞ്ഞും
ഞാന്‍ പാഴാക്കിയ സമയം 
എന്ത് തന്നെനിക്ക് ഇന്ന് 
ആ ഉടുപ്പ് ഞാന്‍ ഇന്ന് 
ധരിക്കും 
പ്രതീക്ഷയുടെ സ്വപ്നങ്ങളുടെ
പുതു ലോകത്തേയ്ക്ക് 
കാല്‍ വെച്ച് 
എന്തിനോ വേണ്ടി 
അര്‍ത്ഥമില്ലാതെ ഓടി നടക്കുന്നവരുടെ 
കൂട്ടത്തില്‍ ഞാനും.
ഒന്നും കേള്‍ക്കേണ്ട 
കാണേണ്ട 
ഞാന്‍ എന്‍റെ വിജയങ്ങള്‍ 
അത് മാത്രം മതി 
കരയുന്ന ഹൃദയങ്ങളോ
മനുഷ്യന്‍റെ വേദനകളോ
എനിക്ക് കേള്‍ക്കേണ്ട 
ഒന്നും ഞാന്‍ തോട്ടറിയില്ല
യാജകന്‍റെ പാത്രത്തില്‍ 
ഒരു നാണയതുട്ടെടുത്ത് 
ആ വഴിയെ നടന്നു

ഒന്നും അറിയാത്തവനെ പോലെ . 
എവിടെയാണ് അന്ത്യം 
എന്നറിയില്ല 
പുത്തനുടുപ്പ്‌ വാങ്ങി 
ധരിച്ചു ........................
കറുത്ത വെളിച്ചം 
വഴിയാക്കി ....


Monday, 12 September 2011

ബ്ലോഗുകാരെ സലാം

മുറ്റത്തെ പുളിമരത്തണലില്‍ 
മഴയില്ലാ നേരം നോക്കി  ചാരു കസേരയും 
നിവര്‍ത്തി മാനം നോക്കി കിടന്നു 
കാണുന്നവര്‍ക്ക് എനിക്ക് ചെറിയ 
വട്ടുണ്ടോന്നൊരു തോന്നല്‍ 
ആശങ്ക ഉള്ളിലൊതുക്കി കാണുന്നവരുടെ 
ഒരു കുഷലന്യേഷണം 
എന്താടോ പണിക്കൊന്നും പോയില്ലേ
വീട്ടുകാര്‍ക്കറിയാം ഞാനിങ്ങനയാണെന്ന്
എന്തോ കുത്തിക്കുറിക്കാനുള്ള  ഒരുക്കത്തിലാണെന്ന്
ഒരു ബ്ലോഗര്‍ ആയപ്പോള്‍ തീര്‍ത്താല്‍ തീരാത്ത 
മനോ വിഷമം  എന്തുണ്ടാക്കി ജനങ്ങളെ 
എന്‍റെ ബ്ലോഗില്‍ തന്നെ ചുറ്റി പറ്റി നിറുത്തും. 
പഴയ കുറെ കുറിപ്പുകളും കഥകളും 
ഉണ്ടായിരുന്നു എവിടെ വച്ചെന്നറിയില്ല
വീട് മുഴുവന്‍ തിരഞ്ഞു നോക്കി 
ഇനി ഉമ്മയെങ്ങാനും വല്ല ആക്രിക്കാരനും 
എടുത്തു കൊടുത്തോ .. ഹ അറിയില്ല 
പേനയും പേപ്പറും ചലിക്കാതെ അങ്ങനെ നില്‍ക്കുന്നു .
ബ്ലോഗ്‌ കുറെ ദിവസമായി ഉറങ്ങിക്കിടപ്പാ.
ഇനി  ആത്മഹത്യാ ചെയ്യണം . ബ്ലോഗ്‌ വിട്ടൊരു 
പോക്ക് ആരോടും മിണ്ടാതെ. മനസ്സില്‍ 
ലടുവോന്നും തന്നെ പൊട്ടുന്നില്ല  , 
അകെ ബോറടിക്കുന്നു .............. ഞാന്‍ 
ഇനി ഭ്രാന്തനെങ്ങനും ആകുമോ .....
നാളെ ജനങ്ങള്‍ക് കളിയാക്കി ചിരിക്കാന്‍ 
ഒരു കൊമാളിയകുമോ .... ഹ എനിക്കറിയില്ല 
എല്ലാം ദൈവത്തിനറിയാം ......

തലച്ചോറ് ചിന്നിച്ചിതറും പോലെ 
യുദ്ധഭൂമിയുടെ പ്രതീതി മനസ്സില്‍ .